ഒടുവിൽ കോൺഗ്രസ് അതിൻ്റെ കെപിസിസി പ്രസിഡൻ്റായി അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. 3 വട്ടം പേരാവൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് അവസാന ഘട്ടങ്ങളിൽ എത്തുകയായിരുന്നു. എന്നും സുധാകരൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനും വലം കൈയ്യുമായി പ്രവർത്തിച്ച സണ്ണി ജോസഫ് സുധാകരൻ്റെ എല്ലാ കാലത്തേയും വിശ്വസ്തനായിരുന്നു. പിണറായിയെ ഒറ്റയ്ക്ക് നേരിടാൻ കഴിവുള്ള ഒരാൾ ആയിരിക്കും കെപിസിസി പ്രസിഡൻ്റാവുക എന്ന സുധാകരൻ്റെ നിലപാടിൽ കെ മുരളീധരന് ശേഷം മാത്യു കുഴൽനാടനായിരുന്നു രണ്ടാമത്തെ പരിഗണന നൽകിയിരുന്നത്. ഇതോടെ റോജി എം ജോൺ, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി എന്നിവരും ലിസ്റ്റിൽ ഇടം തേടി. തർക്കം ഉണ്ടാകാൻ ഇടയുണ്ട് എന്ന് വന്നതോടെ സംഘടന ചുമതലയുള്ള ദേശീയ സെക്രട്ടറി കെ.സി.വേണുഗോപാലും സുധാകരൻ്റെ അടുത്ത നോമിനിയായ സണ്ണി ജോസഫിനെ പിന്തുണച്ചു. ഉമ്മൻ ചാണ്ടിക്ക് ശേഷം കേരളത്തിലെ ഏറ്റവും ജനകീയനായ ജനപ്രതിനിധി എന്ന് പേരെടുത്ത സണ്ണി ജോസഫിനെ സുധാകരൻ നിർബന്ധബുദ്ധിയോടെ പിന്തുണയ്ക്കുകയായിരുന്നു. 40 വണ്ടി പട്ടാളവുമായി നാടുനീളെ പരക്കം പായുന്ന പിണറായി വിജയനെ ഒറ്റയ്ക്ക് ജനങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന സണ്ണി ജോസഫ് എങ്ങനെ നേരിടുമെന്ന് അറിയാൻ കേരളം കാത്തിരിക്കുകയാണ്, സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റായതിനൊപ്പംഅഡ്വ. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായുംഎപി അനിൽകുമാർ എംഎൽഎ, പിസി വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറമ്പിൽ എം പി എന്നിവരെ കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരായും നിയോഗിച്ചിട്ടുണ്ട്.പുതിയ നേതൃത്വത്തിന് പാർട്ടിയെ കൂടുതൽ കരുത്തോടെ നയിക്കാൻ ഇവർക്ക് കഴിയുമോ എന്നറിയാൻ കേരളം കാത്തിരിക്കുന്നു.
Sunny Joseph, who is popular among the people, is ready to confront Pinarayi, who is becoming popular among the people with his army